നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം)
അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ – യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്… നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ അവസ്ഥകളെക്കുറിച്ചും കൂടുതൽ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പലപ്പോഴും സംസാരത്തിനിടയിൽ ഞാൻ ആ വൈദികനോട് അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പതിവാക്കി…
ആദ്യമൊക്കെ അല്പം മടി കാണിച്ചു എങ്കിലും പതിയെ ഒത്തിരിയേറെ വേദനയോടെ, പലപ്പോഴും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പങ്കുവച്ചത് ഭയാനകമായ സത്യങ്ങൾ ആയിരുന്നു. നൈജീരിയയുടെ സൗത്ത് ഭാഗം വളരെ ശാന്തം ആണെങ്കിലും നോർത്ത് നൈജീരിയിൽ വളരെ ഭയാനകമായ പീഡനങ്ങൾക്ക് ക്രിസ്ത്യാനികൾ ഇരയാകുന്നു. പലപ്പോഴും പലരും ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് നിസാരവത്ക്കരിക്കാൻ പരിശ്രമിക്കുമ്പോഴും ക്രിസ്തീയ പീഡനം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. സ്കൂൾ കുട്ടികളെ കൂട്ടത്തോടെയും ഒറ്റയായും തട്ടികൊണ്ട് പോവുകയും നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇടയാക്കുന്നു. പ്രണയ ചതിക്കുഴികളിൽ (ലൗ ജിഹാദ് – ഈ സത്യം നമ്മിൽ പലരും അംഗീകരിച്ചില്ലെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന നഗ്ന യാഥാർത്ഥ്യമാണ്) വീണും ക്രിസ്ത്യാനികൾ മതപരിവർത്തനത്തിന് നിർബന്ധിതരാകുന്നു. ദേശത്തുള്ള സമ്പന്നരെ തന്നെ നോട്ടം ഇടുകയും അവരുടെ മക്കളെ വലയിൽ വീഴ്ത്താൻ ആൺ-പെൺ വ്യത്യാസമില്ലാതെ പല ഗ്യാങ്ങുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
View original post 223 more words