Welcome Christmas
Category: Catechism
നിത്യപുരോഹിതനീശോയെ | Priest’s day dance
St Alphonsa – Short Life History
ജൂലൈ 28
🧚🏻♂ 🕯വിശുദ്ധ അല്‍ഫോന്‍സാമ്മ.🕯🧚🏻♂
1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള് ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന് അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കൊപ്പംഎലുംപറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്. ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.
കുടമാളൂർ പള്ളിയിൽ 1917 നവംബർ 11 – ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചു. 1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള് തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.
അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള് തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.
ഇതിനെക്കുറിച്ച് അവള് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എനിക്ക് പതിമൂന്ന് വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”. എന്നാല്‍ വിവാഹാര്ത്ഥികളെ പിന്തിരിപ്പിക്കുന്നതില് ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല.
ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള് ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന് അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.
ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ’ എന്ന നാമമാണ് അവള്‍ക്ക് നല്കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.
1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അല്ഫോന്സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള് ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു.
തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള് നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു.
വളരെ ദുരിതപൂര്‍ണ്ണമായ ആ അവസരത്തില്‍ ദൈവദാസനും, ഇപ്പോള്‍ വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് അവളുടെ രക്ഷക്കെത്തി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അവളുടെ അസുഖം അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്ണ്ണയാക്കിയിരുന്നത്.
ഓഗസ്റ്റ് 14-ന് അവള് ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി.
1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.
1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള് ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന് മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
🔥🛐🕯✝🕯🛐🔥.
Japamala ജപമാല
സന്തോഷത്തിൻറെ ദിവ്യരഹസ്യങ്ങൾ
ദുഃഖത്തിൻറെ ദിവ്യരഹസ്യങ്ങൾ
പ്രകാശത്തിൻറെ ദിവ്യരഹസ്യങ്ങൾ
മഹിമയുടെ ദിവ്യരഹസ്യങ്ങൾ
മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ
മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ
ഒരു സ്ത്രീക്കു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ ഒരു വിളിയും ഭാഗ്യവുമാണ് ‘അമ്മയാകുക’ എന്നുള്ളത്. മാതൃത്വം എന്നത് എല്ലാകാലത്തും നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് കഷ്ടപ്പാടുകളും വേദനകളും പ്രാർത്ഥനയോടെ സഹിക്കുന്ന ‘അമ്മ’ ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു ദേശത്തിന്റെ തന്നെ ഐശ്വര്യമായി മാറും.
ലോകം അറിയപ്പെടുന്ന വൻകാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, പിന്നെയോ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിലൂടെയാണ് ഒരു അമ്മ വിശുദ്ധയായി മാറുന്നത്. ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി നിർവഹിച്ച നിരവധി അമ്മമാരെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇപ്രകാരം വിശുദ്ധരായ പത്ത് അമ്മമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര.
1. വിശുദ്ധ സെലി മാർട്ടിൻ: തികച്ചും സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്, പക്ഷേ, ദൈദിനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും, മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി. ഒരമ്മയുടെ ലളിതമായ സ്നേഹം മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം. ഈ അമ്മയുടെ ത്യാഗവും സ്നേഹവും പ്രാർത്ഥനയും മൂലം അവളുടെ ഭർത്താവും (വിശുദ്ധ ലൂയിസ് മാർട്ടിൻ) മകളും (വിശുദ്ധ കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി മാർട്ടിനും.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കളെ സ്നേഹിക്കുക, അവരെ നല്ലപോലെ പരിപാലിക്കുക, ദൈവത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക, അവരിലൂടെ ദൈവത്തിന് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമോ അതിനുവേണ്ടി മക്കളെ ദൈവത്തിനു സമർപ്പിക്കുക.
2. വിശുദ്ധ ജിയാന്ന(വി. ജാന്ന): ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള് ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്കിയതു വഴിയാണ് അവള് തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാൽ “പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന് കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കണം’ എന്നായിരുന്നു അവള് തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള് മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും, ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മുഴുവന്‍ ഹൃദയത്തോടും കൂടി നമ്മുടെ മക്കളെ സ്നേഹിക്കാം.
3. റോമിലെ വിശുദ്ധ ഫ്രാന്‍സെസ്: ആറു കുട്ടികളുടെ അമ്മയായിരുന്നു ഫ്രാന്‍സെസ്, എന്നാല്‍ അവളുടെ മകനായ ബാറ്റിസ്റ്റ മാത്രമായിരുന്നു ശൈശവത്തെ അതി ജീവിച്ച ഏക കുട്ടി. അവന് വളര്‍ന്ന് വലുതാകുകയും വിവാഹിതനാവുകയും ചെയ്തു. എന്നാല്‍ അവന് വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ഫ്രാന്‍സെസിനെ ഇഷ്ടമല്ലായിരുന്നു. അതിനാൽ ഈ ‘അമ്മ അപമാനിതയാവുകയും, ഇടിച്ചുതാഴ്ത്തപ്പെടുകയും, തന്റെ ഏകമകന്റെ ജീവിതത്തില്‍ നിന്നും നിഷ്കാസിതയാക്കപ്പെടുകയും ചെയ്തു. എങ്കിലും പ്രാർത്ഥനയുടെയും സഹനത്തിലൂടെയും ഫ്രാന്‍സെസ് ക്രമേണ തന്റെ മരുമകളുടെ മനോഭാവം മാറ്റിയെടുക്കുകയും കുടുംബത്തില്‍ സമാധാനം കൊണ്ട് വരികയും ചെയ്തു. എളിമയും, സ്നേഹവും കുടുംബത്തില്‍ തിരിച്ചുകൊണ്ട് വന്ന് ശിഥിലമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് ചിലപ്പോള്‍ ഒരമ്മക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ വിവാഹിതരായി അവർക്ക് ഒരു കുടുംബം ഉണ്ടാകുമ്പോൾ നാം കുടുംബത്തിലെ വിഭാഗീയതയുടെ ഉറവിടമല്ല, മറിച്ച് ഐക്യത്തിന്റെ ഉറവിടമായിരിക്കുവാന്‍ ശ്രമിക്കുക.
4. വിശുദ്ധ മോനിക്ക: ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിച്ച ഒരു അമ്മയായിരുന്നു വിശുദ്ധ മോനിക്ക. അവളുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടു പോലും അവള് ശക്തമായ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു. വര്‍ഷങ്ങളോളം അവള് തന്റെ വഴിപിഴച്ച മകന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. അവന്റെ മാനസാന്തരത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവള് ഒരിക്കലും ഉപേക്ഷിച്ചില്ല, തന്റെ മകന് ഒരാളെ വിവാഹം കഴിച്ചു അന്യവിശ്വാസത്തിലേക്ക് പോവുക പോലും ചെയ്തപ്പോളും അവള് തന്റെ ശ്രമം നിറുത്തുകയോ പ്രാര്‍ത്ഥന ഉപേക്ഷിക്കുകയോ ചെയ്തില്ല. ക്രമേണ അവളുടെ മകനായ അഗസ്റ്റിന്, കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും എക്കാലത്തും സ്വാധീനമുള്ള മഹാനായ വിശുദ്ധ അഗസ്റ്റിന് ആയി മാറുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ഒരമ്മയുടെ വിരാമമില്ലാത്ത പ്രാര്‍ത്ഥന കൊണ്ടായിരുന്നു. ഇന്ന് മക്കളുടെ വിശ്വാസത്തില്‍ ആശങ്കാകുലരായിട്ടുള്ള അമ്മമാരുടെ വലിയ ആശ്വാസദായികയായി വിശുദ്ധ മോനിക്കയെ കണക്കാക്കി വരുന്നു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഒരിക്കലും ഭംഗം വരുത്തരുത്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കാതെ വരുമ്പോൾ നാം ഒരിക്കലും നിരാശപ്പെടരുത്! മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക; ദൈവം ഇടപെടുക തന്നെ ചെയ്യും.
5. വിശുദ്ധ പെര്‍പ്പെച്ച്വാ: 202-ലാണ് പെര്‍പ്പെച്ച്വാ ഒരു ക്രിസ്ത്യാനിയാകുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ അക്കാലങ്ങളില്‍ ക്രിസ്ത്യാനിയാവുക എന്നത് ഒരു നല്ലകാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാല്‍, അവളെ ഉടനടി ബന്ധനസ്ഥയാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആ സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു, മരണത്തെ കാത്തുകൊണ്ട് തടവറയില്‍ കിടക്കുമ്പോള്‍ അവള് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും, എല്ലാ ദിവസവും അവളുടെ കുഞ്ഞിനെ അവളുടെ പക്കല്‍ കൊണ്ട് വരികയും അവള് തന്റെ കുഞ്ഞിനെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പെര്‍പ്പെച്ച്വാ മാതൃത്വമെന്ന തന്റെ ദൈവനിയോഗം ഭംഗിയായി നിറവേറ്റി, തനിക്കാവും വിധം തന്റെ മകനെ സ്നേഹിക്കുകയും, അനശ്വര ജീവിതത്തില്‍ ഒരു ദിവസം അവനെ കണ്ടുമുട്ടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ മക്കളില്‍ നിന്നും അകന്നു താമസിക്കുന്ന അമ്മമാര്‍ മാധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധയാണ് പെര്‍പ്പെച്ച്വാ.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ നമ്മളിൽ നിന്നും ദൂരത്തായിരിക്കുമ്പോൾ നാം അവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുക. പ്രത്യേകിച്ച് മക്കൾ പഠനത്തിനും ജോലിക്കുമയായി ദൂരത്തായിരിക്കുമ്പോൾ ഒരു അമ്മയുടെ പ്രാർത്ഥന അവരുടെ ജീവിതത്തിന് ശക്തമായ ഒരു കോട്ടയാണ്.
6. വിശുദ്ധ ഫെലിസിറ്റി: ഏതാണ്ട് പെര്‍പ്പെച്ച്വായുടെ കാലത്ത് തന്നെയാണ് വിശുദ്ധ ഫെലിസിറ്റിയും വധിക്കപ്പെടുന്നത്. ഈ വിശുദ്ധയുടെ കഥയും ഒട്ടും വ്യത്യസ്തമല്ല. അവളെ ബന്ധനസ്ഥയാക്കുന്ന സമയത്ത് അവള് എട്ട് മാസം ഗർഭിണിയായിരുന്നു. തടവറയില്‍ വെച്ച് അവള് ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്കി, അതവളെ ഒത്തിരി സന്തോഷവതിയാക്കി എന്ന് പറയപ്പെടുന്നു. അവളുടെ കുഞ്ഞിനെ അവളില്‍ നിന്നും പറിച്ച് മാറ്റിക്കൊണ്ട് അവളെ കൊല്ലുവാനായി കൊണ്ടുപോയി. എന്നാല്‍ “മാതൃത്വത്തില്‍ നിന്നും…പോരാട്ടത്തിലേക്ക് സ്വാഭാവികമായി അവള് പോവുകയായിരുന്നു” എന്ന് അവളുടെ സുഹൃത്തായിരുന്ന പെര്‍പ്പെച്ച്വാ എഴുതിയിരിക്കുന്നു. അതിനര്‍ത്ഥം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന അനുഭവം അവള്‍ക്ക് തന്റെ മരണത്തെ നേരിടുന്നതിനു വേണ്ട ധൈര്യവും ശക്തിയും നല്‍കുകയായിരുന്നു എന്നാണ്. ഒരു ശക്തയായ അമ്മ ഒരു സിംഹിനിയെപ്പോലെയാണ്; ഒന്നും തന്നെ, മരണത്തിനു പോലും അവളുടെ തീരുമാനത്തെ ഇളക്കുവാന്‍ കഴിയുകയില്ല.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു സ്ത്രീ, അവളെ ഇല്ലാതാക്കുന്ന ഒരു ത്യാഗമായി ഒരിക്കലും മാതൃത്വത്തെ കാണരുത്, പകരം അവളെ ശക്തയാക്കി മാറ്റുന്ന ഒരു സമ്മാനമായി വേണം അതിനെ കരുതാന്‍.
7. വിശുദ്ധ റീത്ത: ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള് ജീവിച്ചിരുന്നത്. അവിടത്തെ ഓരോ നഗരവും പരസ്പരം യുദ്ധത്തിലായിരുന്നു. അക്കാലത്ത് ലോകം തന്നെ അപകടകരമായ ഒരു സ്ഥലമായി മാറികൊണ്ടിരിക്കുകയായിരുന്നു. റീത്തയേയും രണ്ടാണ്‍കുട്ടികളേയും തനിച്ചാക്കികൊണ്ട് അവളുടെ ഭര്‍ത്താവ് ഒരു യുദ്ധത്തില്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളുടെ ജീവിതം കൂടുതല്‍ സങ്കടകരമാക്കികൊണ്ട് അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് അവളുടെ രണ്ട് ആണ്മക്കളും കൗമാരത്തില്‍ തന്നെ മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവനും അവള് തന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് വേണ്ടിയും, സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ചിലവഴിച്ചു. അവള് സ്വയം നിരവധി സഹനങ്ങളെ നേരിട്ടു, എന്നാല്‍ അവളുടെ സങ്കടമെല്ലാം മറ്റുള്ളവര്‍ക്കുള്ള പ്രാര്‍ത്ഥനയായി അവള് ദൈവത്തിന് സമര്‍പ്പിച്ചു. ഇന്ന് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി വിശുദ്ധ റീത്തയെ പരിഗണിക്കുന്നു. തീര്‍ച്ചയായും അവള് ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്, സമയത്തിനു മുന്നേ മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരിക്കും.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു അമ്മയുടെ മക്കൾ കൂട്ടില്‍ നിന്നു പറന്നു പോയാലും അപ്പോഴും അവൾ ഒരു അമ്മയായിരിക്കും. നമ്മുടെ കുടുംബത്തിന് ദ്രോഹം ചെയ്തവർക്കു വേണ്ടിയും നമ്മുക്കു പ്രാർത്ഥിക്കാം; അത് നമ്മുടെ തലമുറകൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന ഒരു പ്രവൃത്തിയായിരിക്കും.
8. വിശുദ്ധ ബ്രിജിത്ത: വളരെ നീണ്ട ഒരു വിവാഹ ബന്ധമായിരുന്നു വിശുദ്ധ ബ്രിജിത്തയുടേത്. ഉള്‍ഫ് എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. ഏതാണ്ട് 28 വര്‍ഷത്തോളം അവര്‍ ഒരുമിച്ചായിരുന്നു. അവര്‍ക്ക് എട്ട് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ കാതറിൻ എന്ന് പേരായ മകള്‍ പിന്നീട് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. കൂടുതല്‍ കുഞ്ഞുങ്ങളെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ബ്രിജിത്തയുടെ വിശാലമനസ്കത, അവരെ പഠിപ്പിക്കുവാനുള്ള അവളുടെ പ്രയത്നം എന്നിവ ആത്മീയ ഉദാരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളവളായിരുന്നു ഈ വിശുദ്ധ. മനുഷ്യരുടെ ഇടയിലുള്ള എല്ലാ തരത്തിലുള്ള വിഭാഗീയതകളോടുമുള്ള സഹിഷ്ണുതയേയും, സഹതാപത്തേയും കുറിച്ചാണ് അവള് തന്റെ ജീവിതം കൊണ്ട് വരച്ചു കാട്ടുന്നത്. അവളുടെ ജീവിതത്തില്‍ അസാധാരണമോ, അത്ഭുതകരമോ ആയ യാതൊന്നും സംഭവിച്ചിരുന്നില്ല, പക്ഷേ തന്റെ മക്കള്‍ സ്നേഹത്തിലും, നന്മയിലും, സമാധാനത്തിലും വളര്‍ന്ന് വരുവാന്‍ വേണ്ട ശിക്ഷണം നല്കുവാനായുള്ള അവളുടെ സമര്‍പ്പണം തികച്ചും വീരോചിതമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവളെ ഇപ്പോള്‍ മുഴുവന്‍ യൂറോപ്പിന്റേയും മാധ്യസ്ഥ വിശുദ്ധയായി പരിഗണിച്ചു വരുന്നു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഈ ലോകത്തിൽ പ്രശസ്തി ലഭിക്കുന്ന ഒരുപാട് വൻകാര്യങ്ങൾ ചെയ്യുന്നതിലല്ല; പിന്നെയോ, തങ്ങളുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടേയും ആനന്ദങ്ങളിലൂടേയും ജീവിതത്തെ സ്നേഹിക്കുവാന്‍ അമ്മമാർ മക്കളെ പഠിപ്പിക്കുക.
9. എലിസബത്ത് ആന്‍ സേട്ടണ്: അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് എലിസബത്ത്. 1774-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് അവള് ജനിച്ചത്, അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ അവള് ഒരു ഡോക്ടറെ വിവാഹം കഴിച്ചു, അധികം താമസിയാതെ അവര്‍ രണ്ടുപേരും നിരവധി അനാഥകുട്ടികളേയും തങ്ങളുടെ മക്കള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ട് തങ്ങളുടെ കുടുംബം വലുതാക്കി. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള് ഒരു സന്യാസ സഭ സ്ഥാപിച്ചു. എല്ലാ കുട്ടികളേയും എലിസബത്ത് ഹൃദയം തുറന്ന് സ്നേഹിച്ചു. തന്റെ കുടുംബത്തിന് പുറത്തുള്ള കുട്ടികളെക്കുറിച്ചും അവള് ചിന്താകുലയായിരുന്നു. പരിശുദ്ധ അമ്മയുടെ മാതൃത്വത്തില്‍ അവള് വളരെ ആശ്വാസം അനുഭവിക്കുകയും, പരിശുദ്ധ അമ്മയുടെ മാതൃത്വത്തെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മാതൃത്വത്തിന്റേതായ ഒരു ചെറിയ പ്രവര്‍ത്തിക്കുപോലും ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തന്നുകൊണ്ട് മദര്‍ സേട്ടണ് സ്ഥാപിച്ച സന്യാസിനീ സഭ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകികൊണ്ടിരിക്കുന്നു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: സ്വന്തം മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടോപ്പംതന്നെ അനാഥരും പാവപ്പെട്ടവരുമായ മറ്റു കുട്ടികളെക്കുറിച്ചും ചിന്തയുള്ളവരായിരിക്കുക. പാവപ്പെട്ടവരോടുള്ള ഒരു അമ്മയുടെ കരുണാർദ്രമായ സ്നേഹം നന്മയുടെ വിവിധ രൂപത്തിൽ അവളുടെ മക്കളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.
10. വിശുദ്ധ അന്ന: പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായിരുന്നു വിശുദ്ധ അന്ന. വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അവളും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. ആ ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂർണ്ണമായി മനസ്സിലാകൂ. ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്നമുള്ളവരുടേയും മാധ്യസ്ഥയാണ് വിശുദ്ധ അന്ന.
കാലക്രമേണ ഒരു മകളെ നല്‍കികൊണ്ട് ദൈവം അന്നയെ അനുഗ്രഹിച്ചു, അവള് തന്റെ മുഴുവന്‍ ഹൃദയത്തോടും തന്റെ മകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. മറിയത്തെ മടിയിലിരുത്തി നിര്‍വൃതിയിലാണ്ടിരിക്കുന്ന അന്നയെ പലപ്പോഴും ചിത്രകലയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദൈവമാതാവാകുവാനുള്ള വിളിക്കുള്ള “ശരി” എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്കു ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: അമ്മ എന്ന പദം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു നല്ല അമ്മയ്ക്കു മാത്രമേ നല്ല മുത്തശ്ശിയാവാൻ സാധിക്കൂ. കുടുംബത്തിൽ മുത്തശ്ശിമാരും വളരെ പ്രധാനപ്പെട്ടവരാണ്.
Temptation at the Desert
https://dailymotion.com/video/x6jil6e?autoPlay=1
Temptation at the Desert, Bible Animation Story for the Children
വേദങ്ങളിലെ പ്രജാപതി ആര്?
*തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന് …..
വേദങ്ങളിലെ പ്രജാപതി ആര്?
ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്ഷന് പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു:
“തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി.” എനിക്ക് വലിയ അത്ഭുതം തോന്നി.
ഈ മനുഷ്യന് ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: “താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി.” രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്റെ മതഗ്രന്ഥങ്ങള്‍ വായിക്കണം.” വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: “മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല.” അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: “താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന് തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ വേദം.
ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്? എന്തിനാണു മനുഷ്യന് ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.
അദ്ദേഹത്തിന്റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന് നമ്പൂതിരിപ്പാട് എന്ന പണ്ഡിതന് എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം” ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. “വെളിച്ചം കിട്ടാന്‍ തുടങ്ങി” ഹിന്ദുമതത്തിന്റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; “എന്റെ ദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,
“ഏകം സത് വിപ്രാ, ബഹുധാവദന്തി”
(സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്മാര് അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)
ദൈവം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന് സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.
“മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ”
കല്ല്, മണ്ണ്, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്ത്ഥിക്കുന്നവന് മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന് ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് 73 പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്, മനുഷ്യന് എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്റെ പരമാത്മാവില്‍ നിന്ന് ഒരു പുത്രന് ജനിക്കുന്നു. സകല സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന് ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്ക്കുന്നവന് ദൈവപുത്രന്. ഹിരണ്യഗര്ഭന് എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന് യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന് മനുഷ്യനായി അവതരിക്കുന്നു.
“സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി” (ബൃഹദരണ്യകോപനിഷത് 1:2:7).
(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)
പിതാവായ ദൈവം തന്റെ അനന്തമായ ജ്ഞാനത്തെ സ്ത്രീയായി, കന്യകയായി, ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്റെ പുത്രന് പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന് പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത് എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്കി, മനുഷ്യനു പാപമോചനം നല്കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന് വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി..!
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്മാരെ പോയിക്കണ്ടു ചോദിച്ചു. “ആരാണ് ദൈവപുത്രന്, ആരാണ് പ്രജാപതി? എന്താണിതിന്റെ അര്‍ത്ഥം?” അതിലൊരു പണ്ഡിതന് പറഞ്ഞു: “ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്; പതി എന്നു പറഞ്ഞാല്‍ രക്ഷകന്. മനുഷ്യന്റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന് വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഈ സമയമത്രയും യേശുക്രിസ്തുവിന്റെ രൂപം എന്റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: “യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?”
“അങ്ങനെ ചിന്തിക്കാനെന്താ കാര്യം?” ഞാന്‍ പറഞ്ഞു: “ലക്ഷണങ്ങള്‍!” ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!
ഒന്ന്: “ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും.”
രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്, മനുഷ്യ വംശത്തിന്റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്ന്ന് യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും.”
യജുര്‍വേദത്തിന്റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.
ഒന്ന്: യാഗസമയത്ത് ബലിപുരുഷന്റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)
രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)
മൂന്ന്: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.
നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് “സോമരസം” – പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.
അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച ‘കച്ച’ – വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.
ആറ്: മരണശേഷം ബലിപുരുഷന്റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.
ഏഴ്: മരണശേഷം ബലിപുരുഷന്റെ രക്തം പാനം ചെയ്യപ്പെടണം.
ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്, യാഗവിധി പ്രകാരം നടന്ന യാഗമാണ് എന്ന് ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന് പറഞ്ഞു: “അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ.” അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി – പറയരുതായിരുന്നു എന്ന് പിന്നീട് തോന്നി. ആ മനുഷ്യന്റെ ദേഷ്യം കണ്ടപ്പോള്‍ “ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം” ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്റെ നേരെ ചൂടായി. “ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്റെ യുക്തിവാദമൊന്നും എന്റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക”
മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സംശയമായിരിക്കുന്നു.” ആദ്യം അദ്ദേഹം പറഞ്ഞു: “ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?” ഞാന്‍ പറഞ്ഞു: “മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു.”
സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്! അദ്ദേഹമെന്നോടു പറഞ്ഞു: “സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന് മനുഷ്യ വംശത്തിന്റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്.”
🙏🙏🙏
വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍
വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍
The Sacrament of Marriage – Church Laws (Canon Laws)
വിവാഹത്തിനുള്ള ഒരുക്കം
1. വിവാഹിതരാകുന്നവര്‍ക്ക് വേണ്ടത്ര ഒരുക്കമുണ്ടെന്ന് ഇടവക വികാരിമാര്‍ ഉറപ്പുവരുത്തുകയും അതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.
2. വിവാഹത്തിനൊരുക്കമായ കോഴ്സില്‍ സംബന്ധിക്കുന്നതിനും ക്രിസ്തീയ വിശ്വാസ സന്മാര്ഗ്ഗ സത്യങ്ങള്‍ പഠിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. വിദൂരസ്ഥലങ്ങളില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മക്കളെ മുന്‍കൂട്ടി ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തേണ്ടതാണ്.
3. വിവാഹാര്‍ത്ഥികള്‍ക്ക് ദാമ്പത്യജീവിതത്തെ സംബന്ധിച്ച് ആവശ്യമായ അറിവുണ്ടായിരിക്കണം. വിവാഹത്തിനൊരുക്കമായ കോഴ്സിന്റെ (Marriage Preparation Course) സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനവും നടത്തിയിരിക്കണം. ഇവ ഇല്ലെങ്കില്‍ രൂപതാകച്ചേരിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
4. ക്രൈസ്തവ വിവാഹത്തിന്റെ അര്‍ത്ഥം, പ്രത്യേകതകള്‍, ദമ്പതികള്‍ക്ക് പരസ്പരമുള്ള അവകാശങ്ങളും കടമകളും മക്കളുടെ ശിക്ഷണം എന്നിവയെക്കുറിച്ചും ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍, സന്മാര്‍ഗ്ഗമൂല്യങ്ങള്‍ എന്നിവയെക്കുറിച്ചും വിവാഹാര്‍ത്ഥികള്‍ക്ക് അറിവുണ്ടെന്ന കാര്യം ബന്ധപ്പെട്ട വികാരിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
5. വിവാഹം ആശീര്‍വദിക്കാന്‍ അവകാശമുള്ള വികാരി കാനോനിക തടസ്സങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി വേണ്ട അന്വേഷണങ്ങള്‍ നടത്തണം. വധൂവരന്മാര് സ്വമനസ്സാലെയാണോ വിവാഹത്തിന് സമ്മതിച്ചിട്ടുള്ളതെന്നും വല്ല തടസ്സവും ഉണ്ടോയെന്നും വികാരി അവരോട് തനിച്ച് വിവേകപൂര്‍വ്വം ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
6. സ്ഥൈര്യലേപനം സ്വീകരിച്ചിട്ടില്ലാത്തവര്‍ വിവാഹത്തിന് മുമ്പ് ഈ കൂദാശ സ്വീകരിച്ചിരിക്കണം.
വിവാഹത്തിനുള്ള അപേക്ഷാഫോറം
1. ശരിയായ ഒരുക്കത്തോടും സമ്മതത്തോടും അറിവോടും കൂടിയാണ് തങ്ങള്‍ വിവാഹബന്ധത്തിലേര്പ്പെടുന്നതെന്നു വ്യക്തമാക്കാനായി വിവാഹാര്ത്ഥികള് മനസ്സമ്മതത്തിനു മുമ്പായി തങ്ങളുടെ ഇടവക വികാരിയുടെ മുമ്പില്‍ വെച്ച് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അന്വേഷണഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ് (PL Art. 160). ഫോറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കാന്‍ വികാരിമാര്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേക അനുവാദങ്ങള്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ റിമാര്‍ക്ക് കോളത്തില്‍ എഴുതണം.
2. അന്വേഷണഫോറം പൂരിപ്പിച്ച് നല്‍കുന്നതോടൊപ്പം താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ സ്വതന്ത്രാവസ്ഥ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും (Free State Certificate) ഹാജരാക്കേണ്ടതാണ്.
a) പ്രായപൂര്‍ത്തിയായവര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഠനത്തിനും ജോലിക്കും മറ്റുമായി രൂപതയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ളവരാണെങ്കില് മേല്‍പ്പറഞ്ഞ സ്ഥലത്തെ ഇടവകവികാരിയില്‍ നിന്നും അവരുടെ സ്വതന്ത്രാവസ്ഥ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Free State Certificate) കൊണ്ടുവരേണ്ടതാണ്.
b) പ്രായപൂര്‍ത്തിയായതിനുശേഷം ഒന്നിലേറെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും ഒടുവില്‍ ഒരു വര്‍ഷത്തിലേറെ എവിടെ താമസിച്ചോ അവിടുത്തെ വികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ താമസിച്ചിരിക്കെ വിവാഹബന്ധത്തിലേര്പ്പെട്ടിട്ടില്ല എന്ന സത്യപ്രസ്താവനയും (Affidavit) നല്‍കേണ്ടതാണ്.
c) ഇപ്രകാരം വികാരിമാരുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ സിവില്‍ അധികാരികളുടെയോ വിശ്വസനീയരായ വ്യക്തികളുടെയോ സാക്ഷ്യം മതിയാവുന്നതാണ്.
d) ഇക്കാര്യത്തില്‍ ഒഴിവു കൊടുക്കുവാന്‍ സ്ഥല മേലദ്ധ്യക്ഷനു മാത്രമേ അനുവാദമുള്ളൂ.
വിവാഹവാഗ്ദാനം
1. വിവാഹപരസ്യം നിയമാനുസൃതം നടത്തുന്നതിന് സമയം ലഭിക്കത്തക്കവിധത്തില്‍ വിവാഹത്തിന് മുമ്പായി വിവാഹ വാഗ്ദാനം നടത്തേണ്ടതാണ്. സ്ഥലത്തെ വൈദിക മേലദ്ധ്യക്ഷന്റെയോ, ഇടവക വികാരിയുടെയോ, ഇവരില്‍ ആരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികന്റെയോ മുമ്പാകെ രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഇടവകപ്പള്ളിയില്‍ വച്ചോ, വധൂവരന്മാര് നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും പള്ളിയില്‍ വച്ചോ വിവാഹവാഗ്ദാനം നടത്താവുന്നതാണ്. വിവാഹവാഗ്ദാനം നടത്തേണ്ടത് പള്ളിയില്‍ വച്ചാണ്. മറ്റേതെങ്കിലും സ്ഥലത്തു വച്ച് വിവാഹ വാഗ്ദാനം നടത്തണമെങ്കില്‍ രൂപതാദ്ധ്യക്ഷന്റെ അനുവാദം വാങ്ങിയിരിക്കണം.
2. കുറിയോ (Form A) തത്തുല്യമായ രേഖകളോ ലഭിച്ചശേഷം മാത്രമേ വിവാഹവാഗ്ദാനം നടത്താവൂ.
3. വിവാഹവാഗ്ദാനം നടത്തിയ വിവരം വൈദികന് അതിനുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കക്ഷികളും കാര്‍മ്മികനും രണ്ട് സാക്ഷികളും രജിസ്റ്ററില്‍ ഒപ്പിടണം.
4. വിവാഹവാഗ്ദാനത്തിനുശേഷം ഇക്കാര്യം മറ്റേക്കക്ഷിയുടെ ഇടവക വികാരിയെ കുറിയിലൂടെ (Form B) അറിയിക്കണം. ഈ കുറിയില്‍ ജനനതീയതിയും മാമ്മോദീസ തീയതിയും രേഖപ്പെടുത്തിയിരിക്കണം.
5. ആരാധനാക്രമപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ക്രമമനുസരിച്ചാണ് വിവാഹവാഗ്ദാനം നടത്തേണ്ടത്.
6. അസാധാരണ സന്ദര്‍ഭങ്ങളില്‍ രേഖാമൂലം മനസ്സമ്മതം നടത്താന്‍ രൂപതാദ്ധ്യക്ഷന് അനുവദിക്കാവുന്നതാണ്. വരനും വധുവും രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ അവരവരുടെ ഇടവകവികാരിയുടെ മുമ്പാകെ വിവാഹത്തിനുള്ള അവരുടെ സമ്മതം എഴുതി വെളിപ്പെടുത്തുന്നു. ഇരുകൂട്ടരുടെയും സമ്മതം ഇടവക വികാരിമാര്‍ പരസ്പരം അറിയിക്കേണ്ടതാണ്. തുടര്‍ന്ന് മുറപ്രകാരം വിവാഹ പരസ്യം നടത്തേണ്ടതാണ്.
7. ഇരു കക്ഷികളും രേഖാമൂലം നല്കുന്ന ന്യായയുക്തവും ഗൗരവവുമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ രൂപതാദ്ധ്യക്ഷന് മനസ്സമ്മത കര്‍മ്മത്തില്‍ നിന്ന് ഒഴിവു നല്‍കാവുന്നതാണ്.
8. വിവാഹവാഗ്ദാനം നടത്തി വിവാഹം നടക്കാതെ ഒഴിവാകുമ്പോള്‍ ന്യായമായ നഷ്ടം ഇതരകക്ഷിക്കുകൊടുക്കുവാന് ബാധ്യതയുണ്ട് . ഇതു സംബന്ധിച്ച് ഉണ്ടായേക്കാവുന്ന തര്‍ക്കപരിഹാരത്തിന് ബന്ധപ്പെട്ട വികാരിമാരുടെ ശുപാര്‍ശയോടുകൂടി ഫൊറോനാവികാരിയെ സമീപിക്കേണ്ടതും അദ്ദഹത്തിന്റെ തീരുമാനത്തിന്മേല് തര്‍ക്കമുണ്ടായാല്‍ രൂപതാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതുമാണ്.
9. മനസ്സമ്മതത്തിനു മുമ്പുപോലും ഇരുകക്ഷികളുടെയും രേഖാമൂലമായ അപേക്ഷപ്രകാരം, ഏതെങ്കിലും ഒരു കക്ഷിയുടെ മേലദ്ധ്യക്ഷന് വിവാഹനിശ്ചയം പരസ്യപ്പെടുത്താനുള്ള അനുവാദം നല്‍കാവുന്നതാണ്.
വിവാഹകുറികള്
1. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരുടെ ഇടവകാവികാരിമാര് തമ്മില്‍ താഴെപ്പറയുന്ന കുറികള്‍ കൈമാറേണ്ടതാണ്.
a) മനസമ്മതത്തിന് മുമ്പ് നല്കുന്ന മനസമ്മതക്കുറി (Form A)
b) മനസമ്മതത്തിന് ശേഷം വിവാഹതീയതിയും പരസ്യ തീയതിയും അറിയിക്കുന്ന കുറി (Form B)
c) വിവാഹ ആശീര്‍വാദത്തിന് അനുവദിക്കുന്ന കെട്ടു കുറി (Form C).
d) വിവാഹശേഷം നല്കുന്ന വിവാഹസാക്ഷ്യക്കുറി (Form D)
e) വധൂവരന്മാരുടെ ഇടവകകളിലെ വിവാഹരജിസ്റ്ററുകളിലും മാമ്മോദീസ നടന്ന സ്ഥലത്തെ രജിസ്റ്ററുകളിലും വിവാഹം നടന്ന കാര്യം രേഖപ്പെടുത്തിയെന്ന് വിവാഹാശീര്‍വാദം നടന്ന പള്ളിയിലെ വികാരിയെ അറിയിക്കുന്ന കുറി (Form E).
വിവാഹ പരസ്യം
1. വിവാഹത്തിന് കാനോനികമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അറിയുന്നതിനും കൂദാശയുടെ ഭദ്രതയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനും വേണ്ടിയാണ് വിവാഹപരസ്യം നടത്തുന്നത്. ആയതിനാല്‍ പരസ്യപ്പെടുത്തുന്ന വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടെന്ന് ബോധ്യമുള്ളവര്‍ക്ക് തത്സംബന്ധമായ വിവരം വികാരിയെ യഥാസമയം അറിയിക്കുവാന്‍ കടമയുണ്ട്.
2. വിവാഹം മൂന്ന് തുടര്‍ച്ചയായ കടമുള്ള ദിവസങ്ങളില്‍ പരസ്യം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഒരു തവണ പള്ളിയില്‍ പരസ്യപ്പെടുത്തിയശേഷം രണ്ടു കടമുള്ള ദിവസങ്ങളില്‍ പള്ളിയിലെ നോട്ടീസ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചാലും മതിയാകും. സിവില്‍ നിയമം ആവശ്യപ്പെടുന്നത് ഒരു മാസത്തെ പരസ്യമാണ്. ഇതില്‍ നിന്നും ഒഴിവു നല്കാന് ആര്‍ക്കും അധികാരമില്ല.
3. തക്കകാരണങ്ങളുണ്ടെങ്കില് ഒരു വിവാഹപരസ്യത്തില്‍ നിന്ന് വികാരിക്കും രണ്ടെണ്ണത്തില്‍ നിന്ന് ഫൊറോനാവികാരിക്കും ഒഴിവ് നല്‍കാവുന്നതാണ്. പരസ്യങ്ങളൊന്നും കൂടാതെ വിവാഹം ആശീര്‍വ്വദിക്കുന്നതിനും, ഒരു പ്രാവശ്യം മാത്രം വിളിച്ചുചൊല്ലി അന്നുതന്നെ വിവാഹം ആശീര്‍വ്വദിക്കുന്നതിനും സ്ഥലമേലദ്ധ്യക്ഷന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍ പരസ്യങ്ങള്‍ കൂടാതെയോ, പരസ്യം നടത്തി അന്നുതന്നെയോ വിവാഹം ആശീര്‍വ്വദിക്കാന്‍ സാധാരണ സാഹചര്യങ്ങളില്‍ അനുവാദം നല്‍കാറില്ല. ഒരു തവണ മാത്രം പരസ്യം ചെയ്യുന്നുള്ളുവെങ്കില്‍ അതിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞേ വിവാഹം നടത്താന്‍ പാടുള്ളു.
4. ഒന്നിലധികം വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് കീഴ്പ്പെട്ടവരുടെ കാര്യത്തില്‍ ഒഴിവുകൊടുക്കേണ്ടത് വിവാഹം നടക്കുന്ന സ്ഥലത്തെ വൈദികമേലദ്ധ്യക്ഷനാണ്. എന്നാല്‍ വിവാഹം നടക്കുന്നത് ഇരുവരുടെയും രൂപതാതിര്‍ത്തിക്ക് പുറത്തുവച്ചാണെങ്കില്‍ വരന്റെ രൂപതാദ്ധ്യക്ഷനില്‍ നിന്നാണ് അനുവാദം വാങ്ങേണ്ടത്.
5. വിവാഹപരസ്യത്തിനുശേഷം ആറുമാസത്തിനകം വിവാഹം നടന്നിട്ടില്ലെങ്കില്‍ വീണ്ടും പരസ്യം ചെയ്യേണ്ടതാണ്. ഇക്കാര്യത്തില്‍ രൂപതാദ്ധ്യക്ഷന് ഇളവു നല്‍കാവുന്നതാണ്.
6. വിവാഹപരസ്യത്തിനിടയ്ക്കോ പിന്നീടോ, വിവാഹതടസ്സങ്ങള് എന്തെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാല്‍ വികാരി ഇതേപ്പറ്റി വിശദമായി അന്വേഷണം നടത്തണം. എന്തെങ്കിലും തടസ്സമുണ്ടെന്ന് ബോധ്യമായാല്‍ വിളിച്ചുചൊല്ലല്‍ നിര്‍ത്തി വയ്ക്കേണ്ടതാണ്. എന്നാല്‍ പരസ്യമായ തടസ്സമല്ലെങ്കില് വിളിച്ചുചൊല്ലല്‍ പൂര്‍ത്തിയാക്കാവുന്നതാണ്. പിന്നീട് രൂപതാദ്ധ്യക്ഷനെ വിവരമറിയിക്കുകയും തടസ്സം നീക്കിയശേഷം മാത്രം വിവാഹം നടത്തുകയും ചെയ്യേണ്ടതാണ്.
7. വിവാഹവാഗ്ദാനത്തിനു ശേഷമാണ് പരസ്യം ചെയ്യേണ്ടത്. എന്നാല്‍ അനുവാദത്തോടെ വിവാഹവാഗ്ദാനത്തിനു മുമ്പും പരസ്യം നടത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
7.1 വിളിച്ചുചൊല്ലല്‍ വിവാഹവാഗ്ദാനത്തിനു മുമ്പു നടത്തുമ്പോള്‍, വിവാഹത്തിനു മുമ്പ് പരസ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ മതി. പക്ഷേ, വിളിച്ചുചൊല്ലല്‍ മൂന്നില്‍ കുറയാന്‍ പാടില്ല.
7.2 മതിയായ കാരണമുണ്ടെങ്കില്‍ ഏതു വിവാഹവും വിവാഹവാഗ്ദാനത്തിനു മുമ്പു പരസ്യം ചെയ്യാം. (കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കു മാത്രമല്ല ഈ അനുവാദം).
7.3 കാരണം വ്യക്തമായി അപേക്ഷാഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം.
വിവാഹ സംഭാവന
1. വിവാഹ അവസരത്തില്‍ ദമ്പതികള്‍ നല്‍കേണ്ട വിവാഹ സംഭാവന രൂപതകള്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബങ്ങളുടെ പരിതഃസ്ഥിതിയനുസരിച്ച് സംഭാവന മുഴുവനായും ഇളവു ചെയ്യുകയോ മേല്‍പ്പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തരുന്നെങ്കില് വാങ്ങിക്കുകയോ ചെയ്യാവുന്നതാണ്. വിവാഹസംഭാവന ഏത് കാര്യത്തിനാണ് ഉപയോഗിക്കേണ്ടത് എന്നത് രൂപതയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് തീരുമാനിക്കേണ്ടത്.
2. വധൂവരന്മാര് രണ്ടുപേരും ഒരേ ഇടവകയില്‍ പെട്ടവരാണെങ്കില്‍ ഓരോരുത്തരും വെവ്വേറെ വിവാഹ സംഭാവന നല്‍കേണ്ടതാണ്. ഓരോരുത്തരും സ്വന്തം ഇടവകയില്‍ സംഭാവന നല്‍കണം.
3. പള്ളിയിലേക്ക് കുടിശിഖകള്‍ കൊടുക്കുവാനുണ്ടെങ്കില്‍ വിവാഹത്തോടനുബന്ധിച്ച് അത് കൊടുത്തുതീര്‍ക്കേണ്ടതാണ്.
രൂപതാദ്ധ്യക്ഷന്റെ അനുവാദം കൂടാതെ നടത്താന്‍ പാടില്ലാത്ത വിവാഹങ്ങള്‍
1. സ്ഥിരമായ വാസസ്ഥലമില്ലാതെ ദേശാടനം പതിവാക്കിയിട്ടുള്ളവരുടെ വിവാഹം.
2. മൂന്നാം കക്ഷിയോട്, അതായത് നേരത്തെ ബന്ധമുണ്ടായിരുന്ന സഖിയോടും മക്കളോടും സ്വാഭാവികമായ കടമകള്‍ നിറവേറ്റുവാന്‍ ബാധ്യസ്ഥരായിട്ടുള്ളവരുടെ വിവാഹം.
3. മാതാപിതാക്കന്മാരുടെ അറിവോടും സമ്മതത്തോടും കൂടിയല്ലാതെ നടത്തുന്ന വിവാഹം.
4. ഏതെങ്കിലും വ്യവസ്ഥകള്‍ പാലിച്ചതിനുശേഷമല്ലാതെ വിവാഹം പാടില്ലെന്ന് സഭാകോടതിവിധിപ്രകാരം മുടക്കിയിട്ടുള്ള വിവാഹം.
5. കത്തോലിക്കാവിശ്വാസം പരസ്യമായി ത്യജിച്ചിട്ടുള്ളവരുടെ വിവാഹം.
കാനോനികക്രമം
1. സ്ഥലമേലദ്ധ്യക്ഷനോ, കക്ഷികളുടെ ഇടവകവികാരിയോ അസ്തേന്തിയോ ഇവരിലാരെങ്കിലും ചുമതലപ്പെടുത്തുന്ന മറ്റ് വൈദികനോ ആണ് വിവാഹത്തിന്റെ കാര്മ്മികന്. വിവാഹതിരുക്കര്മ്മസമയത്ത് വധൂവരന്മാര് തങ്ങളുടെ വിവാഹസമ്മതം രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും കാര്മ്മികന് അവരെ ആശീര്‍വദിക്കുകയും ചെയ്യുന്നതാണ് വിവാഹത്തിന്റെ കാനോനികക്രമം.
2. CCEO c. 832- ല്‍ പറയുന്ന മരണാവസ്ഥ, വൈദികരില്ലാത്ത അവസ്ഥ എന്നീ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഈ കാനോനികക്രമത്തില്‍ നിന്നും ഒഴിവുള്ളൂ.
3. പൗരസ്ത്യ കത്തോലിക്കാ സഭാംഗമായ ഒരാള്‍ പൗരസ്ത്യ അകത്തോലിക്ക സഭാംഗമായ ഒരാളുമായി വിവാഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ കത്തോലിക്കാ കാനോനികക്രമം പാലിക്കപ്പെടാതിരുന്നാല്‍ ആ വിവാഹം സാധുവാണെങ്കിലും നിയമാനുസൃതമല്ല.
4. കത്തോലിക്ക കാനോനികക്രമത്തില്‍ നിന്നും ഒഴിവു നല്‍കുന്നതിന് ശ്ലൈഹികസിംഹാസനത്തിനോ, മേജര്‍ ആര്‍ച്ച്ബിഷപ്പിനോ മാത്രമേ അധികാരമുള്ളൂ.
5. കത്തോലിക്കാസഭയും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും (യാക്കോബായ/ ബാവകക്ഷി/ പാത്രിയാര്‍ക്കീസ് കക്ഷി) തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള ധാരണ അനുസരിച്ച് കാനോനികക്രമത്തില്‍ നിന്ന് ഒഴിവു നല്കുവാന് അതാത് രൂപതാദ്ധ്യക്ഷന് അധികാരമുണ്ട്.
സ്ഥലം, സമയം
1. നമ്മുടെ പാരമ്പര്യമനുസരിച്ച് ദമ്പതിമാരില്‍ ആരുടെയെങ്കിലും ഇടവകയില്‍വെച്ച് വിവാഹം ആശീര്‍വദിക്കാവുന്നതാണ്. അല്ലെങ്കില്‍ വികാരിയുടെ അനുവാദത്തോടുകൂടി കക്ഷികള്‍ക്ക് സൗകര്യമായ ഏതെങ്കിലും ഇടവകയില്‍ വെച്ചും ആശീര്‍വദിക്കാവുന്നതാണ്. വിവാഹം എവിടെവെച്ച് ആശീര്‍വദിക്കപ്പെടുന്നു എന്ന പരിഗണനയില്ലാതെ മറുകക്ഷിയുടെ വികാരിക്കാണ് കെട്ടുകുറി (Form C) നല്‍കേണ്ടത്. അദ്ദേഹം ആവശ്യമായ രേഖകള്‍ വിവാഹം ആശീര്‍വദിക്കപ്പെടുന്ന സ്ഥലത്തെ വികാരിക്ക് നല്‍കേണ്ടതാണ്. വിവാഹം നടത്തിയത് കക്ഷിയുടെ ഇടവകയില്‍ വച്ചല്ലെങ്കില്‍ വിവാഹം നടത്തിയ പള്ളിയിലെ വികാരി ഇരുകക്ഷിയുടെയും വികാരിമാര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് (Form D) നല്‍കേണ്ടതാണ്. അസാധാരണമായ സാഹചര്യങ്ങളില്‍ ഏതെങ്കിലും അനുയോജ്യമായ സ്ഥലത്തുവച്ച് വിവാഹം ആശീര്‍വദിക്കാന്‍ രൂപതാദ്ധ്യക്ഷന് അനുവാദം നല്‍കാവുന്നതാണ്.
2. സഭാനിയമമനുസരിച്ച് ആഗമനകാലത്തും വലിയ നോമ്പുകാലത്തും വിവാഹാഘോഷം മുടക്കമാണ്. എന്നാല്‍ മതിയായതും നീതിപൂര്‍വ്വകവുമായ കാരണങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ ആരുടെയെങ്കിലും അപേക്ഷയിന്മേല് ആഘോഷവും ആഡംബരവും ഒഴിവാക്കി വിവാഹം ആശീര്‍വദിക്കുന്നതിന് സ്ഥല മേലദ്ധ്യക്ഷന് അനുവാദം നല്‍കാവുന്നതാണ്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിവാഹാഘോഷങ്ങള്‍ സാധാരണഗതിയില്‍ അനുവദനീയമല്ല. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ രൂപതാകച്ചേരിയില്‍ നിന്നുള്ള അനുവാദത്തോടെ ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്കും മതബോധനത്തിനും തടസ്സം വരാതെ നടത്താവുന്നതാണ്.
വിവാഹതടസ്സങ്ങള്
1. വയസ്സുകുറവ്
നിലവിലുള്ള കാനോന്‍ നിയമമനുസരിച്ച് പുരുഷന് പതിനാറു വയസ്സും സ്ത്രീക്ക് പതിനാലുവയസ്സും തികഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സാധുവായ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ സിവില്‍ നിയമമനുസരിച്ച് പുരുഷന് ഇരുപത്തൊന്ന് വയസ്സും സ്ത്രീക്ക് പതിനെട്ട് വയസ്സും തികഞ്ഞിരിക്കണമെന്നത് ശിക്ഷയില്കീഴ് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ആ വയസ്സ് തികഞ്ഞിട്ടേ വിവാഹം നടത്താവൂ. പതിനെട്ടിനും ഇരുപത്തൊന്നിനും മദ്ധ്യേ പ്രായമുള്ള ഒരു ആണ്‍കുട്ടി പതിനഞ്ചിനും പതിനെട്ടിനും മദ്ധ്യേ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പതിനഞ്ചുദിവസം തടവോ ആയിരം രൂപ പിഴയോ ശിക്ഷ വിധിക്കാം. ഇരുപത്തൊന്നിനുമേല് പ്രായമുള്ള പുരുഷന് നിശ്ചിതപ്രായം തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ മൂന്നുമാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ. പ്രായമെത്താത്തവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നവര്‍ക്കും രക്ഷിതാക്കളാണ് വിവാഹം നടത്തിക്കുന്നതെങ്കില്‍ അവര്‍ക്കും മൂന്നുമാസം തടവോ ആയിരം രൂപ പിഴയോ ശിക്ഷ നല്‍കാം. ചിലപ്പോള്‍ ഈ കേസുകളില്‍ തടവും പിഴയും ഒന്നിച്ച് വിധിക്കാവുന്നതാണ്.
2. ലൈംഗികശേഷിക്കുറവ് (Impotency)
പുരുഷന്റെ ഭാഗത്തോ സ്ത്രീയുടെ ഭാഗത്തോ ഉള്ള കേവലമോ, ആപേക്ഷികമോ ആയ ലൈംഗികസംയോഗത്തിനുള്ള ശേഷിക്കുറവ് വിവാഹത്തിന് മുമ്പുള്ളതും ശാശ്വതവുമാണെങ്കില്‍ അതിന്റെ സ്വഭാവത്താല്‍തന്നെ വിവാഹത്തെ അസാധുവാക്കുന്നു. ഇതില്‍നിന്നും ഒഴിവുകൊടുക്കുവാന്‍ ആര്‍ക്കും അധികാരമില്ല.
3. രക്തബന്ധം (Consanguinity)
3.1 തായ്പരമ്പരയില്‍ (vertical or direct line) (ഉദാ : അപ്പന്, വല്യപ്പന്, മകന്, പേരക്കുട്ടി എന്നിവര്‍ തമ്മില്‍) ഒരിക്കലും വിവാഹം അനുവദനീയമല്ല. ഈ തടസ്സം ഒരിക്കലും ഒഴിവാക്കാനും അധികാരമില്ല.
3.2 ശാഖാപരമ്പരയില്‍ (collateral line) പൊതുകാരണവരെ ഒഴിവാക്കി ആകെ എത്രപേര്‍ ഉണ്ടെന്ന് നോക്കിയാണ് ഡിഗ്രി അഥവാ കരിന്തല കണക്കാക്കുക.
3.3 ശാഖാപരമ്പരയിലെ (collateral line) രണ്ടാം കരിന്തലയിലെ (ആങ്ങള – പെങ്ങള് ബന്ധം) വ്യക്തികള്‍ക്ക് വിവാഹതടസ്സത്തില്‍ നിന്നും ഒഴിവ് (Dispensation) ഒരിക്കലും അനുവദിക്കുന്നതല്ല.
3.4 ശാഖാപരമ്പരയില്‍ നാലാം കരിന്തല ഉള്‍പ്പെടെ (ഉദാ: ജ്യേഷ്ഠന്-അനുജന്, ആങ്ങള-പെങ്ങള്, ചേച്ചി-അനുജത്തി, എന്നിവരും ഇവരുടെ മക്കള്‍ തമ്മിലും (first cousins) വിവാഹം തടസ്സമാണ്.
4. ചാര്‍ച്ചാബന്ധം (Affinity)
വാസ്തവമായി നടന്ന വിവാഹത്തിലെ ദമ്പതിമാരിലെ ഒരാളും മറ്റെയാളുടെ ബന്ധുക്കളും തമ്മിലുള്ള ബന്ധമാണ് ചാര്‍ച്ചാബന്ധം. തായ്പരമ്പരയിലെ എല്ലാവരുമായും (ഉദാ: ഭാര്യയ്ക്ക് മറ്റൊരു ഭര്‍ത്താവില്‍ നിന്നുള്ള മകള്‍), ശാഖാ പരമ്പരയിലെ രണ്ടാം കരിന്തല ഉള്‍പ്പെടെയും (ഉദാ : ഭാര്യയുടെ അനുജത്തി) ചാര്ച്ചാബന്ധത്താല് വിവാഹം തടസ്സമായിരിക്കുന്നു. ലത്തീന്‍ നിയമമനുസരിച്ച് ചാര്‍ച്ചാബന്ധം വിവാഹ തടസ്സമല്ല.
5. നിലവിലുള്ള മുന്‍ വിവാഹബന്ധം
5.1 മുന്‍വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം നടത്തുന്നത് അസാധുവായിരിക്കും.
5.2 ആദ്യവിവാഹം ഏതെങ്കിലും കാരണത്താല്‍ അസാധുവായിരിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്തിരുന്നാല്‍ തന്നെയും ഒന്നാമത്തെ വിവാഹത്തിന്റെ അസാധുതയോ അല്ലെങ്കില്‍ വേര്‍പെടുത്തലോ നിയമപരമായും (സഭാപരമായും സിവില്പരമായും) നിശ്ചിതമായും സ്ഥാപിക്കപ്പെടാതെ മറ്റൊരു വിവാഹം നടത്തുന്നത് നിയമാനുസൃതമല്ല.
6. മതവ്യത്യാസം
മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായി സാധുവായ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല.
7. ആത്മീയബന്ധം
മാമ്മോദീസായില്‍ തലതൊടുന്നവര്‍ക്ക്, മാമ്മോദീസ സ്വീകരിച്ച വ്യക്തിയുമായോ, അയാളുടെ മാതാപിതാക്കളുമായോ വിവാഹബന്ധം പാടുള്ളതല്ല. ലത്തീന്‍ നിയമസംഹിതയില്‍ ഇത് വിവാഹതടസ്സമല്ല.
8. തട്ടിക്കൊണ്ടുപോകല്‍
വിവാഹം നടത്തുവാനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകപ്പെടുകയോ കുറഞ്ഞപക്ഷം അധീനതയില്‍ വയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്ന വ്യക്തിയുമായി സാധുവായി വിവാഹം നടത്താന്‍ സാധ്യമല്ല. അല്ലാത്തപക്ഷം പ്രസ്തുത വ്യക്തി അപഹര്‍ത്താവില്‍ നിന്നോ അധീനമാക്കിയ ആളില്‍ നിന്നോ മോചിക്കപ്പെട്ട് സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്ഥലത്തെത്തിയിരിക്കുകയും സ്വതന്ത്രമായി വിവാഹത്തിന് സമ്മതിക്കുകയും വേണം.
9. ദമ്പതിവധം
9.1 ഒരു നിശ്ചിതവ്യക്തിയുമായി വിവാഹത്തില്‍ ഏര്‍പ്പെടുവാനുള്ള ലക്ഷ്യത്തോടുകൂടി ആ വ്യക്തിയുടെ വിവാഹപങ്കാളിയുടെയോ, സ്വന്തം വിവാഹപങ്കാളിയുടെയോ മരണത്തിന് ഇടയാക്കുന്ന വ്യക്തി പ്രസ്തുത വിവാഹത്തില്‍ ഏര്‍പ്പെടുന്നത് അസാധുവായിരിക്കും.
9.2 ശാരീരികമോ ധാര്‍മ്മികമോ ആയ പരസ്പരസഹകരണത്തോടെ വിവാഹപങ്കാളിയെ അപായപ്പെടുത്തുന്നവര്‍ തമ്മില്‍ വിവാഹത്തിന് ശ്രമിക്കുന്നതും അസാധുവായിരിക്കും.
10. പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള തടസ്സം
അസാധുവായ വിവാഹത്തിനുശേഷമുള്ള കൂട്ടായ ജീവിതം വഴിയോ, കുപ്രസിദ്ധമോ, പരസ്യമോ ആയ ഉപസ്ത്രീ സഹവാസം വഴിയോ, നിയമം നിര്‍ദ്ദേശിക്കുന്ന കാനോനികക്രമമനുസരിച്ച് വിവാഹം നടത്തേണ്ട വ്യക്തികള്‍ അതിനു വിപരീതമായി ഒരു സിവില്‍ ഉദ്യോഗസ്ഥന്റെയോ അകത്തോലിക്കാപുരോഹിതന്റെയോ മുമ്പാകെ വിവാഹം നടത്തിയതിനുശേഷം നയിക്കുന്ന കൂട്ടായജീവിതം വഴിയോ, പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള വിവാഹതടസ്സം ഉളവാകുന്നു. ഈ വിവാഹതടസ്സം സ്ത്രീക്ക് പുരുഷന്റെയോ, പുരുഷന് സ്ത്രീയുടെയോ തായ്പരമ്പരയില്‍ ഒന്നാം കരിന്തലയില്‍ രക്തബന്ധം ഉള്ളവരുമായുള്ള വിവാഹബന്ധം അസാധുവാക്കുന്നു.
11. ദത്തെടുക്കല്‍
ദത്തെടുക്കലില്‍ നിന്നുളവാകുന്ന നിയമാനുസൃതബന്ധം വഴി തായ്പരമ്പരയിലോ ശാഖാപരമ്പരയിലെ രണ്ടാം കരിന്തലയിലോ ബന്ധപ്പെട്ടിരിക്കുന്നവര്‍ തമ്മില്‍ സാധുവായി വിവാഹത്തിലേര്‍പ്പെടുവാന്‍ സാധ്യമല്ല.
12. തിരുപ്പട്ടങ്ങള്‍
തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് സാധുവായി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ കഴിയില്ല.
13. സന്യാസവ്രതം
ഒരു സമര്‍പ്പിതസമൂഹത്തില്‍ പരസ്യനിത്യബ്രഹ്മചര്യവ്രത വാഗ്ദാനം നടത്തിയിരിക്കുന്ന വ്യക്തികള്‍ക്ക് സാധുവായി വിവാഹം നടത്താന്‍ സാധിക്കുകയില്ല.
വിവാഹസമ്മതത്തിനുണ്ടാകുന്ന ന്യൂനതകള്‍
1. വിവാഹബന്ധം സ്ഥാപിക്കുന്നതിനായി സ്ത്രീയും പുരുഷനും അലംഘനീയമായ ഒരു ഉടമ്പടിവഴി പരസ്പരം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുടെ പ്രവൃത്തി (act of will) ആണ് വിവാഹസമ്മതം.
2. താഴെപറയുന്ന സാഹചര്യങ്ങള്‍ വിവാഹസമ്മതത്തെ അസാധുവാക്കുന്നു
a) മതിയായ ആലോചനാശക്തിയില്ലാത്തവര്‍ നല്കുന്ന വിവാഹ സമ്മതം.
b) മതിയായ വിവേചനാശക്തിയില്ലാത്തവര് നല്കുന്ന വിവാഹ സമ്മതം.
c) മാനസികമായ കാരണങ്ങളാല്‍ വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രാപ്തിയില്ലാത്തവര്‍ നല്കുന്ന വിവാഹസമ്മതം.
d) വിവാഹധര്മ്മത്തെപ്പറ്റിയുള്ള അജ്ഞത ഉള്ളവര്‍ നല്കുന്ന വിവാഹസമ്മതം.
e) വ്യക്തി മാറിപോകുന്ന അവസ്ഥ.
f) ജീവിതപങ്കാളിയുടെ വ്യക്തിത്വത്തെ ബാധിക്കുന്ന ഗുണവിശേഷങ്ങളിലുള്ള തെറ്റിദ്ധാരണ.
g) ദാമ്പത്യ കൂട്ടായ്മയെ ദുഷ്കരമാക്കുന്ന വഞ്ചന.
h) വിവാഹത്തെതന്നെയോ അതിന്റെ കാതലായ ഏതെങ്കിലും ഘടകത്തെയോ സവിശേഷതകളെയോ മനഃപൂര്‍വ്വം വേണ്ടെന്നു വയ്ക്കുന്ന കപടസമ്മതം.
i) ബലപ്രയോഗം, ഭീഷണി എന്നിവയുടെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന സമ്മതം.
j) ഏതെങ്കിലും വ്യവസ്ഥയോടുകൂടി വിവാഹസമ്മതം
മിശ്രവിവാഹം (Mixed Marriage)
1. കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇങ്ങനെയുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്റെ അനുവാദം ആവശ്യമാണ്.
2. വ്യത്യസ്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവര്‍ തമ്മിലുള്ള വിവാഹം കുടുംബഭദ്രതയേയും മക്കളുടെ വളര്‍ത്തലിനെയും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള മാനസിക ഐക്യത്തേയും വിശ്വാസ ജീവിതത്തെയും സാരമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വ്യത്യസ്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് വികാരിമാര്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്.
3. കത്തോലിക്കാവിശ്വാസിയുമായി വിവാഹിതനാകാന്‍ പോകുന്ന അകത്തോലിക്കാ വ്യക്തി കത്തോലിക്കാവിശ്വാസം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് താഴെ ചേര്‍ക്കുന്ന വ്യവസ്ഥകള്‍ പാലിക്കണം.
a) കത്തോലിക്കാവിശ്വാസി തന്റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന പ്രതികൂലസാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യുന്നതോടൊപ്പം സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കി വളര്‍ത്തുന്നതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നതാണെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യുക.
b) കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും തജ്ജന്യമായുണ്ടാകുന്ന കടമകളെയും സംബന്ധിച്ച് മറുഭാഗം പങ്കാളി ബോധവാനോ ബോധവതിയോ ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലേക്ക് പ്രസ്തുത വാഗ്ദാനങ്ങളെപ്പറ്റി കഴിയും വേഗം പ്രസ്തുത വ്യക്തിയെ ധരിപ്പിക്കുക.
c) വിവാഹത്തിന്റെ സാരവത്തായ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും സംബന്ധിച്ച് ഇരുവരെയും വേണ്ടവിധം ബോധവത്ക്കരിക്കണം.
d) മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ വിഭാവനം ചെയ്തിട്ടുള്ള വാഗ്ദാനവും ഉറപ്പും വധൂവരന്മാര് രേഖാമൂലം നല്‍കണമെന്നാണ് കാനന്‍നിയമം അനുശാസിക്കുന്നത്. ആയതിനാല്‍ മിശ്രവിവാഹം നടത്തുന്നതിന് ആധാരമായ കാരണങ്ങളും പ്രസ്തുത വിവാഹം സംബന്ധിച്ച് നല്കുന്ന വാഗ്ദാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപതാദ്ധ്യക്ഷന്റെ അനുവാദത്തിനായി കത്തോലിക്കാ വിശ്വാസി ഒപ്പിട്ട് സമര്‍പ്പിക്കണം.
e) കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള വിവാഹം കത്തോലിക്കാപ്പള്ളിയില്‍ വച്ചാണ് നടത്തേണ്ടത്.
f) മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം കത്തോലിക്കാവിശ്വാസിക്ക് ഇടവകവികാരി മാമ്മോദീസാക്കുറി ഒഴികെ യാതൊരുവിധ കുറിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുവാന്‍ പാടുള്ളതല്ല. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി വിശ്വാസികള്‍ ആരെങ്കിലും വിവാഹം നടത്തിയാല്‍ ആ വിവരം ഇടവകവികാരി രൂപതാകച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സഭയ്ക്ക് പുറത്ത് വിവാഹിതരാകുന്നവരും പ്രസ്തുത വിവാഹത്തോട് സഹകരിക്കുന്നവരും ശിക്ഷാര്‍ഹരാണ്.
1. കത്തോലിക്കരും സിറിയന്‍ ഓര്‍ത്തഡോക്സുകാരും (യാക്കോബായ / ബാവകക്ഷി / പാത്രീയര്‍ക്കീസ് കക്ഷി) നടത്തുന്ന വിവാഹങ്ങള്‍
1. മേല്‍പ്പറഞ്ഞ ഇരുസഭകളിലുമുള്ള യുവതീയുവാക്കള്‍ മിശ്രവിവാഹത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
a) കുടുംബത്തിന്റെ സന്തുഷ്ടിക്കും കുട്ടികളുടെ വളര്‍ത്തലിനും അതാതുസഭകളില്ത്തന്നെയുള്ള വിവാഹമാണ് ഏറ്റം അനുയോജ്യമായിട്ടുള്ളത് എന്ന് അവരെ ധരിപ്പിക്കുക.
b) അവര്‍ മിശ്രവിവാഹം നടത്തുക എന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയാണെങ്കില് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മില്‍ ഇക്കാര്യത്തിലുണ്ടായിട്ടുള്ള ധാരണയെ സംബന്ധിച്ച് അവര്‍ക്കു വ്യക്തമായ അറിവു നല്‍കുക.
c) ഓരോ പങ്കാളിയും തങ്ങളുടെ സഭാവിശ്വാസത്തെ പരമ പ്രധാനമായി കണക്കാക്കുന്നതോടൊപ്പംതന്നെ പങ്കാളിയുടെ സഭാവിശ്വാസത്തെ ആദരിക്കേണ്ടതാണെന്ന കാര്യം ഊന്നിപ്പറയേണ്ടതാണ്.
d) വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സും കൗണ്‍സിലിംഗും നിര്‍ബന്ധമായി ശുപാര്‍ശ ചെയ്യണം.
e) വരന്/വധു വിവാഹത്തിനു യോഗ്യതയുള്ള വ്യക്തിയാണെന്ന് ഉറപ്പുവരുത്തണം.
f) വരന്/വധു മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
g) വരന്/വധു സഭാപാരമ്പര്യം അനുസരിച്ചു പള്ളിക്ക് നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
h) വരനും വധുവും പരസ്പരമുള്ള ചര്‍ച്ചകള്‍ക്കുശേഷം ഏതു പള്ളിയില്‍വെച്ചാണ് വിവാഹം നടത്തേണ്ടത് എന്നു തീരുമാനിക്കേണ്ടതാണ്.
i) വരനും വധുവും മിശ്രവിവാഹത്തിനുള്ള അനുവാദം അവരവരുടെ മെത്രാനില്‍ നിന്നും രേഖാമൂലം വാങ്ങിച്ചിരിക്കേണ്ടതാണ്.
j) അവരവരുടെ പള്ളിയില്‍ ഈ വിവാഹങ്ങള്‍ വിളിച്ചുചൊല്ലുകയും മിശ്രവിവാഹമാണെന്ന കാര്യം അറിയിക്കുകയും വേണം.
k) മെത്രാനില്‍ നിന്നും ആവശ്യമായ അനുവാദം ലഭിച്ചു കഴിഞ്ഞാല്‍ വിവാഹം നടത്തുന്നതിനാവശ്യമായ രേഖകള്‍ ഇടവക വികാരിമാര്‍ നല്‍കേണ്ടതാണ്.
2. മിശ്രവിവാഹ കര്‍മ്മങ്ങള്‍
മിശ്രവിവാഹം നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
a) കാര്മ്മികന്, വിവാഹം നടക്കുന്ന പള്ളിയുടെ വികാരിയോ അദ്ദേഹം അധികാരപ്പെടുത്തിയ അതേ സഭാസമൂഹത്തില്‍പ്പെട്ട മറ്റൊരു വൈദികനോ ആയിരിക്കണം.
b) രണ്ടു സഭകളുടെയും വൈദികര്‍ ഒന്നിച്ച് കൂദാശ പരികര്‍മ്മം നടത്തുവാന്‍ പാടില്ല. വിവാഹം ആശീര്‍വദിക്കേണ്ടത് കത്തോലിക്കാ സഭയിലെയോ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെയോ വൈദികനായിരിക്കണം. എന്നാല്‍ ഇതര സഭയിലെ വൈദികന് വേദപുസ്തകം വായിക്കുക, പ്രസംഗം പറയുക മുതലായ രീതികളില്‍ വിവാഹകര്‍മ്മത്തില്‍ പങ്കാളിത്തം വഹിക്കാവുന്നതാണ്.
c) പള്ളി രജിസ്റ്ററുകളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ഇതര പള്ളിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യേണ്ടതാണ്.
3. മിശ്രവിവാഹകുടുംബങ്ങളുടെ അജപാലനത്തില്‍ ശ്രദ്ധിക്കേണ്ടവ
1. സാധിക്കുന്നിടത്തോളം പങ്കാളിയുടെ സമ്മതത്തോടെ തങ്ങളുടെ കുട്ടികള്‍ക്ക് ശരിയായ കത്തോലിക്കാപരിശീലനം നല്കുന്നതില് പ്രത്യേകം ശ്രദ്ധിക്കുന്നതിനു തങ്ങള്‍ക്ക് ഗൗരവമായ ഉത്തരവാദിത്വമുണ്ടെന്നു കത്തോലിക്കാ പങ്കാളികളെ അജപാലകര്‍ ഓര്‍മ്മിപ്പിക്കേണ്ടതാണ്. ഈ പരിശീലനം അവര്‍ അംഗമായിരിക്കുന്ന കത്തോലിക്കാ പാരമ്പര്യവുമായി പൂര്‍ണ്ണമായി പൊരുത്തപ്പെട്ടിരിക്കണം.
2. മിശ്രവിവാഹ കുടുംബങ്ങള്‍ക്ക് അവരുടെ വിശുദ്ധിയും ഐക്യവും പൊരുത്തവും പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ അജപാലന സൗകര്യങ്ങള്‍ നല്കുവാന് ഇരുസഭകളുടെയും വികാരിമാര്‍ മനഃസ്സാക്ഷിയില്‍ കടപ്പെട്ടിരിക്കുന്നു.
3. ഓരോ പങ്കാളിയും തങ്ങളുടെ സഭയിലെ ആരാധനാക്രമങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ വി. കുര്‍ബാനയില്‍ ഒന്നിച്ച് പങ്കെടുക്കേണ്ടത് സാമൂഹ്യ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അപ്രകാരം ചെയ്യാവുന്നതാണ്.
4. വിവാഹത്തിന്റെ സാധുതയെപ്പറ്റിയുള്ള കേസുകളില്‍ രണ്ടു സഭകളിലെയും മെത്രാന്മാരുടെ അനുവാദത്തോടെ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ.
മതാന്തരവിവാഹം (Inter-religious Marriage)
1. കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തവരും തമ്മിലുള്ള വിവാഹത്തിന് മതാന്തരവിവാഹമെന്ന് പറയുന്നു. ഇപ്രകാരമുള്ള വിവാഹത്തിന് വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രമേ രൂപതാദ്ധ്യക്ഷന് അനുവാദം നല്‍കുകയുള്ളൂ. ഇത്തരം വിവാഹങ്ങള്‍ കൗദാശികമല്ല. ഇത്തരം വിവാഹത്തിന് മതാന്തരവിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഇത്തരം വിവാഹങ്ങള്‍ വി. കുര്‍ബാനയോടുകൂടി നടത്തപ്പെടാന്‍ പാടില്ല.
2. വൈദികന്റെ സാന്നിധ്യത്തിലും ആശീര്‍വാദത്തോടുംകൂടി രണ്ടു സാക്ഷികളുടെ മുമ്പാകെ പരസ്പരം വെളിപ്പെടുത്തുന്ന വിവാഹ സമ്മതം ഉള്‍ക്കൊള്ളുന്ന ഏതെങ്കിലുമൊരു കര്‍മ്മക്രമം സ്വീകരിക്കാവുന്നതാണ്.
വിവാഹകേസും സഭാകോടതിയും
1. മാമ്മോദീസ സ്വീകരിച്ചിട്ടുള്ള ഏതൊരു വ്യക്തിയുടെയും വിവാഹ സംബന്ധമായ എല്ലാ കേസുകളും കൈകാര്യം ചെയ്യാന്‍ സഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ സിവില്‍ ഫലങ്ങളെക്കുറിച്ച് മാത്രമുള്ള കേസാണെങ്കില്‍ അവ സിവില്‍ കോടതിയാണ് കൈകാര്യം ചെയ്യേണ്ടത്.
2. വിവാഹത്തിന്റെ പരിശുദ്ധിയും ദമ്പതികളുടെ നന്മയും പരിപാലിക്കുക എന്നതാണ് വിവാഹകോടതിയുടെ ലക്ഷ്യം. വിവാഹക്കേസ്സുകളുമായി ബന്ധപ്പെട്ട് സഭാകോടതികളില്‍ പ്രധാനമായും താഴെപറയുന്ന കാര്യങ്ങളിലുള്ള അന്വേഷണമാണ് നടക്കാറുള്ളത്.
a) അനുരഞ്ജന ശ്രമം
b) ദമ്പതികളുടെ സഹവാസം വേര്‍പെടുത്തല്‍.
c) മരണത്തെക്കുറിച്ചുള്ള അനുമാനം.
d) കാനോനികക്രമത്തിന്റെ പോരായ്കയാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
e) വിവാഹതടസ്സമുള്ളതിനാല് വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
f) പൗളിന് ആനുകൂല്യം.
g) വിശ്വാസാനുകൂല്യം.
h) ദാമ്പത്യസംയോഗം നടക്കാത്ത വിവാഹബന്ധം ഒഴിവാക്കല്‍.
i) വിവാഹസമ്മതത്തിന്റെ പോരായ്മയുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
3. വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ അപേക്ഷിച്ചുകൊണ്ട് പരാതി സമര്‍പ്പിക്കുന്ന ദമ്പതി, പരാതിയുടെ 2 കോപ്പി സഹിതം ബഹു. വികാരിയുടെ സാക്ഷിപത്രത്തോടെ അധികാരമുള്ള രൂപതാ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
✍️– Noble Thomas Parackal
വിശുദ്ധരുടെ തിരുനാളുകള്‍
വിശുദ്ധരുടെ തിരുനാളുകള്‍ ഞായാറാഴ്ച്ച ആഘോഷിക്കുന്നത് ദൈവകല്പനയുടെ ലംഘനമാണ് !! ( ഞായാറാഴ്ച്ച ദിവസം പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കുന്നത് കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന ദൈവകല്പനയുടെ ലംഘനമാണ്. മാത്രമല്ല വിശുദ്ധരെ അവര്‍ക്കായി നിശ്ചയിച്ച ദിവസത്തിൽ വണങ്ങാത്തതുകൊണ്ട് അവരെ നിന്ദിക്കുകയാണ് നാം ചെയ്യുന്നത്…)
ജനുവരി മാസം പ്രത്യേകിച്ച് സീറോ മലമ്പാര്‍ സഭയിൽ തിരുനാള്‍ ആഘോഷങ്ങളുടെ മാസമാണ്. കത്തോലിക്കസ്സഭയിൽ വിശുദ്ധരോടുള്ള വണക്കത്തിന് വളരെ സുപ്രധാനമായ സ്ഥാനമാണ് നല്‍കിവരുന്നത്. അത് ദൈവം അഗ്രഹിക്കുന്നത് തന്നെയാണ്. കാരണം ദൈവത്തെ പൂര്‍ണ്ണമനസ്സോടെ അനുകരിക്കുകയും തന്നെതന്നെ സംമ്പുര്ണ്ണമായി സമര്‍പ്പിച്ച് വിശ്വാസം രക്തം ചിന്തികൊണ്ടുപോലും ഏറ്റു പറഞ്ഞ് വിശുദ്ധി പ്രാപിച്ചവരാണ് വിശുദ്ധര്‍.
“അവര്‍ തങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ പല കാര്യങ്ങളുടെയും മേലുള്ള ചുമതല അവര്‍ക്കു നൽകപ്പെട്ടു. അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന ദൈവികപദ്ധതിക്കുവേണ്ടി അവര്‍ നല്കുന്ന ഏറ്റവും ഉദാത്തമായ സേവനമാണ്. നമുക്കും ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ നമുക്ക് അവരോട് അഭ്യര്‍ഥിക്കാന്‍ സാധിക്കും, അഭ്യര്‍ത്ഥിക്കണം” (CCC 2683).
ആണ്ടുവട്ടത്തിൽ ആരാധനക്രമവൽസരാചരണത്തിലൂടെ കത്തോലിക്കസ്സഭയിൽ എല്ലാ വിശുദ്ധരേയും വര്‍ഷത്തിൽ ഒരിക്കലെങ്കിലും പ്രത്യേകമായി വണങ്ങിവരുന്നുണ്ട് അവര്‍ക്കായി ഒരോ പ്രത്യേക ദിവസം തിരുനാളായി ആചരിക്കുന്നു. നിശ്ചിത ദിവസങ്ങളിൽ വിശുദ്ധരെ അനുസ്മരിക്കുതിന്റെ പ്രാധാന്യം കത്തോലിക്കസ്സഭയുടെ മതബോധനഗ്രന്ഥം തന്നെ നിഷ്കര്‍ഷിച്ചിരിക്കുന്നത് കാണുക… “ആരാധനാവത്സരത്തിലെ നിശ്ചിതദിവസങ്ങളിൽ വിശുദ്ധന്മാരുടെ- പരിശുദ്ധ ദൈവമാതാവിന്റെയും പിന്നീടു രക്തസാക്ഷികളുടെയും മറ്റു വിശുദ്ധരുടെയും-അനുസ്മരണങ്ങള്‍ നിലനിര്ത്തികൊണ്ടു ഭൂമിയിലെ സഭ, താന്‍ സ്വര്‍ഗ്ഗത്തിലെ ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നുവെന്നു കാണിക്കുന്നു. ക്രിസ്തു തന്റെ മഹത്വീകൃതാംഗങ്ങളിൽ തന്റെ രക്ഷാകര്മ്മം പൂര്‍ത്തിയാക്കിയതിന് അവള് അവിടുത്തെ മഹത്വപ്പെടുത്തുന്നു. പിതാവിലേയ്ക്കുള്ള അവളുടെ വഴിയിൽ അവരുടെ മാതൃക അവളെ ധൈര്യപ്പെടുത്തുന്നു” (CCC 1195). പരിശുദ്ധ അമ്മയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അവര്‍ക്കായി പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ തന്നെ അവരെ അനുസ്മരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ് എന്ന് ഇതിൽ നിന്ന് വ്യക്തം. പരിശുദ്ധ അമ്മയയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അതാത് ദിവസത്തിൽ അനുസ്മരിക്കുന്നതിലൂടെ ഭൂമിയിലെ സഭ, സ്വര്‍ഗ്ഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നു. (… on the fixed days of liturgical year, the Church on earth shows that she is united with the liturgy of Heavan…) മാത്രവുമല്ല ഇവരിൽ യേശുവിന്റെ രക്ഷാകര്മ്മം പൂര്‍ത്തികരിച്ചതിനാൽ അവരുടെ പേരിൽ ആ നിശ്ചയിക്കപ്പട്ട ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു ( … the Church on earth gives Glory to Christ for having accomplished his Salvation in His Glorified members… ). അവരുടെ മാതൃക അന്നേദിവസം അനുസ്മരിക്കുന്നതിലൂടെ പിതാവിലേയ്ക്കുള്ള വഴിയിൽ തീര്‍ഥാടനം ചെയ്യുന്ന ഭൂമിയിലെ സഭ ധൈര്യം സംഭരിക്കുന്നു (… their example encourages the Church on earth on her way to Father ). അതിനാൽ പരിശുദ്ധ അമ്മയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അനുസ്മരിക്കുന്നതിലും അത് കത്തോലിക്കസ്സഭ ഒരോരുത്തര്‍ക്കും നിശ്ചയിച്ച ദിവസത്തിൽ തന്നെ അനുസ്മരിക്കുന്നതിലും വളരെയേറെ പ്രധാന്യമുണ്ട്.
മാനുഷികമായി ഇങ്ങനെ ചിന്തിച്ചു നോക്കാം. ഒരുവന്റെ ജന്മദിനം അനുസ്മരിക്കുന്ന ദിനത്തിൽ അയാള്‍ക്ക് ആശംസ കൊടുക്കുന്നവരുടെ ഉദാഹരണം എടുക്കുക. എന്റെ ജന്മദിനത്തിൽ എന്നെ കണ്ടിട്ടും ആശംസയൊന്നും തരാതെ കുറച്ച് ദിവസം കഴിഞ്ഞ് അതും എന്റെ അപ്പന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസത്തിൽ അദ്ദേഹത്തെ ഗൗനിക്കാതെ എന്നെ ആശംസിച്ചാൽ എനിക്ക് ആ വ്യക്തിയോട് തോന്നുന്ന മനോഭാവം എന്തായിരിക്കും ? . ഈ ജാതി പ്രവര്ത്തിതന്നെയല്ലേ വിശുദ്ധരെ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അനുസ്മരിക്കാതെ സാമ്പത്ത് ദിവസത്തിൽ കര്‍ത്താവിന്റെ കല്പന ലംഘിച്ച് വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ സംഭവിക്കുന്നത് ?. ദൈവീക തീരുമാനങ്ങളെ ധിക്കരിക്കുകയല്ല ബഹുമാനിക്കുകയാണ് നാം ചെയ്യേണ്ടത്.
ഉദാഹരണത്തിന് തിരുനാള്‍ ആഘോഷങ്ങളിൽ ഏറ്റവും ‘പോപ്പുലര്‍’ ആയിട്ടുള്ള വിശുദ്ധ സെമ്പസ്ത്യാനോസിന്റെ തിരുനാള്‍ എടുക്കുക. ജനുവരി മാസം 20ാം തിയ്യതിയാണ് ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച് മരിച്ച ആ വിശുദ്ധന്റെ തിരുനാള്‍ കത്തോലിക്കസ്സഭയിൽ ആഘോഷിക്കേണ്ടത്. അന്നത്തെ ആരാധന സ്വര്‍ഗ്ഗത്തിലെ ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുകൊണ്ട് ആ വിശുദ്ധനെ അന്നേദിവസം അനുസ്മരിക്കുന്നു. ദൈവത്തിന്റെ രക്ഷാകര്മ്മം ആ വിശുദ്ധനിൽ പൂര്‍ത്തിയായതിന്റെ പേരിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതും അന്നേ ദിവസമാണ്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി യാത്രചെയ്യുന്ന വിശ്വാസികള്‍ അന്നേ ദിവസം ആ വിശുദ്ധന് വിശ്വാസം ഏറ്റുപറയുന്നതിൽ കാണിച്ച ധൈര്യം കണ്ട് എനിക്കും ദൈവകൃപയാൽ ആങ്ങനെ സാധിക്കും എന്ന് പ്രത്യാശിക്കുന്നതും ധൈര്യം സംഭരിക്കുന്നതും ആ ദിവസം ആ വിശുദ്ധനെ അല്ലെങ്കിൽ അന്നേ ദിവസം തന്നെ കത്തോലിക്കസ്സഭയിൽ തിരുനാള്‍ ആഘോഷിക്കുന്ന മറ്റു വിശുദ്ധരെ അനുസ്മരിക്കുബോഴാണ്. എന്നാൽ അന്നേ ദിവസം വളരെ വളരെ ചുരുക്കം പള്ളികളിലേ ആ വിശുദ്ധനെ അനുസ്മരിക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്ത് ലംഘിച്ച് മുമ്പോ പിമ്പോ ഉള്ള ഞായാഴ്ചകളിലാണ് ആ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചിരിക്കുക. അതും എങ്ങനെ ആഘോഷിച്ചു എന്ന് പറയാതിരിക്കുകയാണ് ഭേദം. ക്രിസ്തീയമല്ലാത്ത പാട്ടുകള്‍ പാടികൊണ്ടുള്ള വീടുകളിലേക്കുള്ള ഒരമ്പ് കയറ്റൽ – മദ്യപാനം- അടിപിടി- എല്ലാതരത്തിലുള്ള മാംസാഹാരവും ഒരുമിച്ച് ഭക്ഷിച്ചുകൊണ്ടുള്ള ബന്ധുമിത്രങ്ങളായിട്ടുള്ള ഒരു സദ്യ- വഴക്കുകള്‍-വെടിക്കെട്ട് – പള്ളിയങ്കണത്തിൽ വൈകീട്ട് എല്ലാതരം സിനിമാപാട്ടുകളും ആലപിച്ചുകൊണ്ടുള്ള ഒരു ഗാനമേള- അങ്ങനെ അതങ്ങ് ആഘോഷിച്ച് തീര്‍ക്കും… ആ വിശുദ്ധനെ ഇത്രമാത്രം അവഹേളിക്കാന്‍ വിശുദ്ധ സെമ്പാസ്ത്യാനോസ് എന്ത് പാതകമാണ് നമ്മോട് ചെയ്തത് ? ഒരോ പള്ളികളിലും കൊട്ടിയാഘോഷിക്കുന്ന വിശുദ്ധരുടെ തിരുനാളുകള്‍ മാറ്റിനിര്‍ത്തിയാൽ മറ്റു ദിവസങ്ങളിൽ അന്നത്തെ വിശുദ്ധരുടെ പേരുപോലും (കത്തോലിക്കസ്സഭയിൽ വേറെ വിശുദ്ധരില്ല എന്ന് തോന്നിക്കുമാറ് ! ) ദേവാലയങ്ങളിൽ കേള്‍ക്കാറേയില്ല.
വിശുദ്ധി, മനുഷ്യന് മനസ്സ് വെച്ചാൽ കര്‍ത്താവിന്റെ കൃപയാൽ പ്രാപിച്ചെടുക്കാവുന്ന ഓന്നാണെന്ന് മനുഷ്യരെ ബോധ്യപ്പടുത്തുക എന്നതാണല്ലോ കത്തോലിക്കസ്സഭ വിശുദ്ധര്‍ എന്ന് പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ. ദൈവത്തെ അനുകരിച്ച വിശുദ്ധരെ വണങ്ങുന്നതു വഴി വിശുദ്ധിയോടുള്ള ഒരാഗ്രഹം മനുഷ്യരിൽ ജനിക്കും. “അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യാവതിയുമാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ഒരു പുണ്യാവാനായിക്കൂടാ ? ” എന്ന് സ്വയം ചോദിച്ച് വിശുദ്ധിയിലേക്കുയര്‍ന്ന വിശുദ്ധനായ ഇഗ്നേഷ്യസ് ലയോള തന്നെ ഇതിന് ഉത്തമുദാഹരണമാണ്.
എന്നാൽ വിശുദ്ധരുടെ തിരുനാള്‍ കര്‍ത്താവിന്റെ ദിവസമായ ഞായാഴ്ച തന്നെ ശത്രുവായ പിശാച് വിശ്വാസികളെകൊണ്ട് ‘പെരുന്നാളാക്കി’ ആഘോഷിപ്പിക്കുമ്പോള്‍ അവന് ‘ഒരു വെടിക്ക് രണ്ട് പക്ഷികളെ’ ലഭിക്കുകയാണ് എന്ന് നാം തിരിച്ചറിയുന്നുണ്ടോ ? സാമ്പത്ത് ആചരിക്കുക എന്ന് പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നില്ക്കുക എന്നതല്ല മറിച്ച് ദൈവത്തോടുകൂടെ പ്രാര്‍ത്ഥനയിൽ വിശ്രമിക്കുക എതാണ്. സാമ്പാത്താചരണത്തെ കുറിച്ച് ദൈവവചനം പറയുത് ശ്രദ്ധിക്കുക. “നിന്റെ ദൈവമായ കര്‍ത്താവു കൽപിച്ചതുപോലെ സാമ്പത്ത് ആചരിക്കുക-വിശുദ്ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വ്വഹിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാമ്പത്താണ്. അന്ന് ഒരു ജോലിയും ചെയ്യരുത്… നീ ഈജിപ്തിൽ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവു തന്റെ കരുത്തുറ്റ കരം നീട്ടി അവിടെ നിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട് സാമ്പത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കൽപിച്ചിരിക്കുന്നു (നിയമാ 5:12-15). ദൈവത്തിന്റെ സ്വന്തം ജനം അയിരുന്നിട്ടുപോലും ഈജിപ്തിൽ അവര്‍ അടിമകളായിരുന്നു. ആ അടിമത്വത്തിൽ നിന്ന് ദൈവത്തിന്റെ കരുത്തുറ്റ കരം നീട്ടി അവരെ മോചിപ്പിച്ചു. ആ മോചിപ്പിക്കലിന്റെ പൂര്‍ണ്ണതയായി സാത്താന്റെ അടിമത്വത്തിൽ നിന്നും സ്വന്തം ജീവന് നല്‍കികൊണ്ട് അവിടുന്ന് തന്റെ ജനത്തെ മോചിപ്പിച്ചു. എന്നിട്ടും ഇപ്പോള്‍ അടിമ കണക്കെ നീ പെരുമാറുന്നുവെങ്കിൽ നീ അവിടുത്തെ കരുത്തുറ്റതും വിലയേറിയതുമായ രക്ഷാകരകര്‍മ്മത്തെ നിഷേധിക്കുകയാണ്. അതായത് അതുവഴി നീ ദൈവത്തെ നിഷേധിക്കുകയാണ്. അതുകൊണ്ടാണ് സാമ്പത്താചരണത്തിന് ഇത്രമാത്രം പ്രാധാന്യമേറുന്നതും അത് പരിശുദ്ധമായി ആചരിച്ചില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിലേക്ക് ശാപാവസ്ഥ കൊണ്ടുവരുന്നതും. അതുകൊണ്ടു കത്തോലിക്കസ്സഭയുടെ മതബോധന ഗ്രന്ഥത്തിൽ സഭാ പിതാക്കന്മാര് ഇങ്ങനെ പ്രഖ്യാപിക്കുന്നു. “ഞായാറാഴ്ച്ച അനുഗ്രഹീതമാണ്. എന്തെന്നാൽ, അന്നു സൃഷ്ടികര്‍മ്മം …ലോകത്തിന്റെ രക്ഷ… മനുഷ്യവംശത്തിന്റെ നവീകരണം …എന്നിവ ആരംഭിച്ചു ( CCC 1167). അത് പരിശുദ്ധമായി ആചരിക്കണം എന്ന് ദൈവം കല്പനയിട്ടത് അതുകൊണ്ടാണ്.
ഞായാഴ്ചകളിൽ കൂദാശപരികര്മ്മങ്ങളോടൊപ്പം ആഘോഷങ്ങളും ( പെരുന്നാള്‍ മാത്രമല്ല, മാമോദീസ, വിവാഹം , ജന്മദിനം, വീട് മാറ്റം തുടങ്ങിയവ) കൂട്ടിച്ചേര്‍ത്താൽ പ്രാര്‍ത്ഥനയിലും ദൈവവചനപാരായണത്തിലും കാരുണ്യ പ്രവര്‍ത്തികളിലും ആയിരിക്കേണ്ട സമയത്ത് “തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേൽക്കുകയും ചെയ്തു ” (1 കൊറി 10:7) എന്ന വചനത്തെ അന്വര്‍ത്ഥമാക്കികൊണ്ട് വിശ്വാസികള്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അവരിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്നത് അനുഗ്രഹമല്ല മറിച്ച് ശാപമാണ്. തിന്നാനും കുടിക്കാനും ഒരുക്കുവാനുമല്ലേ വിശുദ്ധരുടെ തിരുനാളുകള്‍ ഞായാറാഴ്ച ആഘോഷിക്കുമ്പോള്‍ നാം സമയം ചിലവിടുന്നത്. കര്‍ത്താവിനായ് നിക്കി വെയ്ക്കപ്പെട്ട ഞായാഴ്ച തങ്ങളുടെ തിരുനാള്‍ ആഘോഷിക്കണമെന്ന് വിശുദ്ധര്പ്പോലും ആഗ്രഹിക്കില്ല !. എല്ലാ ദൈവിക സംവിധാനങ്ങളേയും അനുസരിക്കുന്നവരാണ് വിശുദ്ധര്‍. പരിശുദ്ധ അമ്മയുടെപ്പോലും തിരുനാള്‍, തിയ്യതി വെച്ച് ഞായാഴ്ച വന്നാൽ ആ തിരുനാള്‍ ശനിയാഴ്ചയോ തിങ്കളാഴ്ച്ചയോ ആചരിക്കുന്ന പാരമ്പര്യം ആണ് ലത്തീന്‍ റീത്തിൽ അനുവര്‍ത്തിച്ചുപോരുന്നത്. ആരാധനക്രമം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അതാണ് അതിന്റെ ശരിയും. കാരണം “പരിശുദ്ധ അമ്മയും വിശുദ്ധരും അന്വേഷിക്കുന്നത് സ്വന്തം മഹത്വമല്ല മറിച്ച് കര്‍ത്താവിന്റെ മഹത്വമാണ് “.
പിന്നെ ആര്‍ക്കുവേണ്ടിയാണ് നാം സാമ്പത്തിനെ ഈ വിധം ചവിട്ടി മെതിച്ച് കൊണ്ട് വിശുദ്ധരുടെ തിരുനാള്‍ ഞായാറാഴ്ച കൊട്ടിയാഘോഷിക്കുന്നത് ? വിശുദ്ധര്‍ക്ക് കത്തോലിക്കസ്സഭ അവര്‍ക്കായ് നിശ്ചയിക്കപ്പെട്ട ദിനത്തിൽ വണക്കം അനുവദിച്ചിട്ട് വിശ്വാസി അത് ആ ദിവസത്തിൽ വിശുദ്ധര്‍ക്ക് കൊടുക്കാതെ, കത്തോലിക്കസ്സഭയുടെ മതബോധനഗ്രന്ഥത്തിൽ അനുശാസിക്കുന്നതനുസരിച്ച് പരിശുദ്ധ അമ്മയേയും രക്തസാഷികളേയും വിശുദ്ധരേയും നിശ്ചിത ദിവസത്തിൽ അനുസ്മരിക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കാറ്റിൽപറത്തിയും സാമ്പത്ത് പരിശുദ്ധമായി ആചരിക്കണം എന്ന കര്‍ത്താവിന്റെ കൽപന ലംഘിച്ചും ഞായാറാഴ്ച വിശുദ്ധരെയും പരിശുദ്ധ അമ്മയേയും വണങ്ങിയാൽ അവന് ശാപം തന്നെയല്ലേ ന്യായമായും കിട്ടേണ്ടത് ?
ഇതിനൊക്കെ പരിഹാരമായിട്ടെന്നവണ്ണമാണോ ‘പെരുനാള്’ ആഘോഷിച്ച് കഴിഞ്ഞ് വരുന്ന ദിനം ഇടവകയിൽ നിന്ന് മരിച്ചുപോയവരെ അനുസ്മരിച്ച് കുര്‍ബ്ബാന ചൊല്ലുന്നത് ? ഈ അകൃത്യത്തിന് അത് പരിഹാരമാവില്ല !
അതിനാൽ നമ്മുക്ക് വിശുദ്ധരേയും പരിശുദ്ധ അമ്മയേയും അവര്‍ക്ക് കത്തോലിക്കസ്സഭ അനുവദിച്ചിട്ടുള്ള ദിനത്തിൽ തന്നെ അവരുടെ തിരുനാള്‍ ആഘോഷിച്ച് വണങ്ങാം. ആ ദിനം ഒരു വര്‍ഷം ഞായാറാഴ്ച ആയി വരുകയാണെങ്കിൽ തൊട്ടടുത്തെ ദിവസത്തിൽ അത് ആഘോഷിക്കാം. ഞായാറാഴ്ച കര്‍ത്താവിന്റെ കൽപനയനുസരിച്ച് സാമ്പത്തായി പരിശുദ്ധമായി ആചരിക്കാം. ഞായാഴ്ച വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചാൽ അത് ഒരിക്കലും സാമ്പത്ത് പരിശുദ്ധമായി ആചരിക്കുക എന്ന കല്പനയുടെ അനുസരണം ആകില്ല, മറിച്ച് ആ കല്പനയുടെ ലംഘനം ആകും എന്ന് തിരിച്ചറിയുക. പരിശുദ്ധ അമ്മ സന്ദേശമായി നല്കിയിട്ടുള്ളതുപോലെ ഞായാറാഴ്ചയെ ഒരു ഒഴിവു ദിനമാക്കാതെ( Holiday), പരിശുദ്ധ ദിനമായി ( Holyday) ആചരിക്കാം. സ്തുതിയും മഹത്വവും ദൈവത്തിന് മാത്രമുള്ളതാണ് !.